1അപ്പോൾ ഇയ്യോബ് മറുപടി പറഞ്ഞത്:
2“നീ ദുർബലരെ എങ്ങനെയാണ് സഹായിച്ചിട്ടുള്ളത്!
3ജ്ഞാനമില്ലാത്തവർക്കു നീ എന്ത് ഉപദേശമാണ് നൽകിയിട്ടുള്ളത്!
4നീ ഇത്തരം വാക്കുകൾ ഉച്ചരിക്കാൻ ആരാണ് നിന്നെ സഹായിച്ചത്?
5“മരണമടഞ്ഞവർ തീവ്രയാതനയിലാണ്,
6മൃതലോകം അവിടത്തെ മുമ്പിൽ തുറന്നുകിടക്കുന്നു;
7അവിടന്ന് ഉത്തരദിക്കിനെ ശൂന്യതയിൽ വിരിക്കുകയും
8അവിടന്നു വെള്ളത്തെ തന്റെ മേഘങ്ങളിൽ കെട്ടിവെക്കുന്നു;
9പൂർണചന്ദ്രനെ അവിടന്നു മറച്ചുവെക്കുന്നു;
10പ്രകാശത്തിന്റെയും ഇരുട്ടിന്റെയും അതിരായി
11ആകാശത്തിന്റെ തൂണുകൾ വിറയ്ക്കുന്നു;
12തന്റെ ശക്തിയാൽ അവിടന്നു സമുദ്രത്തെ മഥിച്ചു;
13അവിടത്തെ ശ്വാസത്താൽ ആകാശം സുന്ദരരൂപിയായി മാറിയിരിക്കുന്നു;
14ഇവയെല്ലാം അവിടത്തെ പ്രവൃത്തികളുടെ നേരിയ ഒരംശംമാത്രം