We Believe JesusFé, Esperança e Nova Vida

നെഹെമ്യാവ് 7

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← നെഹെമ്യാവ് 6 നെഹെമ്യാവ് നെഹെമ്യാവ് 8 →

1മതിലിന്റെ പുനർനിർമാണം പൂർത്തീകരിച്ച് ഞാൻ അതിനു കതകുകൾ വെക്കുകയും വാതിൽകാവൽക്കാരെയും സംഗീതജ്ഞരെയും ലേവ്യരെയും നിയമിക്കുകയും ചെയ്തശേഷം

2എന്റെ സഹോദരൻ ഹനാനിക്കൊപ്പം കോട്ടയുടെ അധിപനായ ഹനന്യാവിനും ജെറുശലേമിന്റെ ചുമതല നൽകി. കാരണം, അദ്ദേഹം മറ്റു പലരെക്കാളും വിശ്വസ്തനും ദൈവഭക്തനും ആയിരുന്നു.

3ഞാൻ അവരോടു പറഞ്ഞു: “വെയിൽ ഉറയ്ക്കുന്നതുവരെ ജെറുശലേമിന്റെ കവാടങ്ങൾ തുറക്കരുത്. വാതിലിനു കാവൽ നിൽക്കുമ്പോൾത്തന്നെ അവർ അത് അടച്ച് ഓടാമ്പൽ ഇടണം. ജെറുശലേംനിവാസികളെ കാവൽക്കാരായി നിയമിച്ച്, ഓരോരുത്തരെ അവരവരുടെ സ്ഥാനത്തും അവരുടെ വീടിനുചേർത്തും നിർത്തണം.”

4നഗരം വലിയതും വിശാലവുമായിരുന്നെങ്കിലും നിവാസികൾ ചുരുക്കമായിരുന്നു: വീടുകളൊന്നും പണിതിരുന്നുമില്ല.

5അപ്പോൾ പ്രഭുക്കന്മാരെയും ഉദ്യോഗസ്ഥരെയും ജനങ്ങളെയും വിളിച്ചുകൂട്ടി വംശാവലി രേഖപ്പെടുത്താനായി ദൈവം എന്റെ ഹൃദയത്തിൽ തോന്നിച്ചു. ആദ്യം മടങ്ങിവന്നവരെക്കുറിച്ച് ഒരു വംശാവലിരേഖ കിട്ടിയതിൽ ഇപ്രകാരം എഴുതിയിരിക്കുന്നതായി ഞാൻ കണ്ടു:

6ബാബേൽരാജാവായ നെബൂഖദ്നേസർ പ്രവിശ്യകളിൽനിന്നു ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയിരുന്ന നിവാസികളിൽ, പ്രവാസത്തിൽനിന്നു മടങ്ങിവന്നവർ ഇവരാണ്. അവർ ജെറുശലേമിലും യെഹൂദ്യയിലുമുള്ള തങ്ങളുടെ പട്ടണങ്ങളിലേക്കു മടങ്ങിവന്നു.

7(സെരൂബ്ബാബേൽ, യോശുവ, നെഹെമ്യാവ്, അസര്യാവ്, രയമ്യാവ്, നഹമാനി, മൊർദെഖായി, ബിൽശാൻ, മിസ്പേരെത്ത്, ബിഗ്വായി, നെഹൂം, ബാനാ എന്നിവരോടൊപ്പംതന്നെ):

8പരോശിന്റെ പിൻഗാമികൾ

9ശെഫത്യാവിന്റെ പിൻഗാമികൾ

10ആരഹിന്റെ പിൻഗാമികൾ

11(യേശുവയുടെയും യോവാബിന്റെയും വംശപരമ്പരയിലൂടെ) പഹത്ത്-മോവാബിന്റെ പിൻഗാമികൾ

12ഏലാമിന്റെ പിൻഗാമികൾ

13സത്ഥുവിന്റെ പിൻഗാമികൾ

14സക്കായിയുടെ പിൻഗാമികൾ

15ബിന്നൂവിയുടെ പിൻഗാമികൾ

16ബേബായിയുടെ പിൻഗാമികൾ

17അസ്ഗാദിന്റെ പിൻഗാമികൾ

18അദോനീക്കാമിന്റെ പിൻഗാമികൾ

19ബിഗ്വായിയുടെ പിൻഗാമികൾ

20ആദീന്റെ പിൻഗാമികൾ

21(ഹിസ്കിയാവിലൂടെ) ആതേരിന്റെ പിൻഗാമികൾ

22ഹാശൂമിന്റെ പിൻഗാമികൾ

23ബേസായിയുടെ പിൻഗാമികൾ

24ഹാരിഫിന്റെ പിൻഗാമികൾ

25ഗിബെയോന്റെ പിൻഗാമികൾ

26ബേത്ലഹേമിൽനിന്നും നെത്തോഫാത്തിൽനിന്നുമുള്ള പുരുഷന്മാർ

27അനാഥോത്തിൽനിന്നുള്ള പുരുഷന്മാർ

28ബേത്ത്-അസ്മാവെത്തിൽനിന്നുള്ള പുരുഷന്മാർ

29കിര്യത്ത്-യെയാരീം, കെഫീരാ, ബേരോത്ത് എന്നിവിടങ്ങളിൽനിന്നുള്ള പുരുഷന്മാർ

30രാമായിലും ഗേബായിലുംനിന്നുള്ള പുരുഷന്മാർ

31മിക്-മാസിൽനിന്നുള്ള പുരുഷന്മാർ

32ബേഥേൽ, ഹായി എന്നിവിടങ്ങളിൽനിന്നുള്ള പുരുഷന്മാർ

33നെബോയിൽനിന്നുള്ള പുരുഷന്മാർ

34മറ്റേ ഏലാമിൽനിന്നുള്ള പുരുഷന്മാർ

35ഹാരീമിൽനിന്നുള്ള പുരുഷന്മാർ

36യെരീഹോയിൽനിന്നുള്ള പുരുഷന്മാർ

37ലോദ്, ഹദീദ്, ഓനോ എന്നിവിടങ്ങളിലെ പുരുഷന്മാർ

38സെനായാനിൽനിന്നുള്ള പുരുഷന്മാർ

39പുരോഹിതന്മാർ:

40ഇമ്മേരിന്റെ പിൻഗാമികൾ

41പശ്ഹൂരിന്റെ പിൻഗാമികൾ

42ഹാരീമിന്റെ പിൻഗാമികൾ

43ലേവ്യർ:

44സംഗീതജ്ഞർ:

45ആലയത്തിലെ വാതിൽക്കാവൽക്കാർ:

46ആലയത്തിലെ സേവകർ:

47കേരോസ്, സീയഹ, പാദോൻ,

48ലെബാന, ഹഗാബ, ശൽമായി,

49ഹാനാൻ, ഗിദ്ദേൽ, ഗഹർ,

50രെയായാവ്, രെസീൻ, നെക്കോദ,

51ഗസ്സാം, ഉസ്സ, പാസേഹ,

52ബേസായി, മെയൂനിം, നെഫീസീം,

53ബക്ക്ബൂക്ക്, ഹക്കൂഫ, ഹർഹൂർ,

54ബസ്ളൂത്ത്, മെഹീദ, ഹർശ,

55ബർക്കോസ്, സീസെര, തേമഹ്,

56നെസീഹ, ഹതീഫ,

57ശലോമോന്റെ ദാസന്മാരായ:

58യാല, ദർക്കോൻ, ഗിദ്ദേൽ,

59ശെഫാത്യാവ്, ഹത്തീൽ,

60ആലയത്തിലെ ദാസന്മാരും ശലോമോന്റെ ദാസന്മാരുടെ പിൻഗാമികളെയുംകൂടി

61തേൽ-മേലഹ്, തേൽ-ഹർശ, കെരൂബ്, അദ്ദോൻ, ഇമ്മേർ എന്നീ പട്ടണങ്ങളിൽനിന്നു വന്നവരാണ് താഴെപ്പറയുന്നവർ; എങ്കിലും, തങ്ങളും തങ്ങളുടെ പിതൃഭവനവും ഇസ്രായേല്യരിൽനിന്നുള്ളവർ എന്നു തെളിയിക്കാൻ അവർക്കു സാധിച്ചില്ല:

62ദെലായാവ്, തോബിയാവ്, നെക്കോദ

63പുരോഹിതന്മാരുടെ പിൻഗാമികളിൽനിന്ന്:

64ഇവർ തങ്ങളുടെ ഭവനങ്ങളെക്കുറിച്ച് വംശാവലിരേഖകളിൽ അന്വേഷിച്ചു. എന്നാൽ അവർക്ക് അതു കണ്ടുകിട്ടാത്തതിനാൽ അവരെ അശുദ്ധരായി കണക്കാക്കി പൗരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞു.

65ഊറീമും തുമ്മീമും7:65 അതായത്, വെളിപ്പാടും സത്യവും. ഉപയോഗിക്കുന്ന ഒരു പുരോഹിതൻ ഉണ്ടാകുന്നതുവരെ ഇവർ അതിപരിശുദ്ധമായ ഒന്നും കഴിക്കരുതെന്നു ദേശാധിപതി ഇവരോടു കൽപ്പിച്ചു.

66ആ സമൂഹത്തിന്റെ എണ്ണപ്പെട്ടവർ ആകെ 42,360.

67അതിനുപുറമേ 7,337 ദാസീദാസന്മാരും സംഗീതജ്ഞരായ 245 പുരുഷന്മാരും സ്ത്രീകളും ഉണ്ടായിരുന്നു.

68736 കുതിര, 245 കോവർകഴുത,7:68 മിക്ക കൈ.പ്ര. ഈ വാക്യം കാണുന്നില്ല.

69435 ഒട്ടകം, 6,720 കഴുത എന്നിവയും അവർക്കുണ്ടായിരുന്നു.

70കുടുംബത്തലവന്മാരിൽ ചിലർ വേലയ്ക്കായി സംഭാവന നൽകി. ദേശാധിപതി ഖജനാവിൽനിന്ന് 1,000 തങ്കക്കാശും,7:70 ഏക. 8.4 കി.ഗ്രാം. 50 കിണ്ണങ്ങളും 530 പുരോഹിതവസ്ത്രവും കൊടുത്തു.

71പിതൃഭവനത്തലവന്മാരിൽ ചിലർ വേലയ്ക്കുവേണ്ടി 20,000 തങ്കക്കാശും,7:71 ഏക. 170 കി.ഗ്രാം. 2,200 മിന്നാ7:71 ഏക. 1.3 ടൺ. വെള്ളിയും ഖജനാവിലേക്കു നൽകി.

72ശേഷംജനം കൊടുത്തത് ആകെ 20,000 തങ്കക്കാശ്, 2,000 മിന്നാ7:72 ഏക. 1.25 ടൺ. വെള്ളി, 67 പുരോഹിതവസ്ത്രങ്ങൾ എന്നിവയായിരുന്നു.

73പുരോഹിതന്മാരും ലേവ്യരും ദ്വാരപാലകരും സംഗീതജ്ഞരും ദൈവാലയദാസന്മാരും ജനത്തിൽ ചിലരും ശേഷംഇസ്രായേലും താന്താങ്ങളുടെ പട്ടണങ്ങളിൽ താമസമാക്കി.

← നെഹെമ്യാവ് 6 നെഹെമ്യാവ് നെഹെമ്യാവ് 8 →