We Believe JesusFé, Esperança e Nova Vida

സഭാപ്രസംഗി 1

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

സഭാപ്രസംഗി സഭാപ്രസംഗി 2 →

1ജെറുശലേം രാജാവും ദാവീദിന്റെ പുത്രനുമായ സഭാപ്രസംഗിയുടെ വാക്കുകൾ:

2“അർഥശൂന്യം! അർഥശൂന്യം!”

3സൂര്യനുകീഴിൽ അധ്വാനിക്കുന്ന മനുഷ്യൻ

4തലമുറകൾ വരുന്നു, തലമുറകൾ പോകുന്നു;

5സൂര്യൻ ഉദിക്കുകയും സൂര്യൻ അസ്തമിക്കുകയും ചെയ്യുന്നു,

6കാറ്റ് തെക്കോട്ട് വീശുന്നു,

7എല്ലാ നീരൊഴുക്കുകളും സമുദ്രത്തിലേക്കൊഴുകുന്നു,

8എല്ലാ വസ്തുതകളും ക്ലേശഭരിതമാണ്,

9ഒരിക്കൽ ഉണ്ടായിരുന്നതു പിന്നെയും ഉണ്ടാകും,

10ഏതിനെയെങ്കിലും ചൂണ്ടി ആർക്കെങ്കിലും പറയാൻ കഴിയുമോ,

11പോയ തലമുറയെക്കുറിച്ച് ആരും ഓർക്കുന്നില്ല,

12സഭാപ്രസംഗിയായ ഞാൻ ജെറുശലേമിൽ ഇസ്രായേലിന്റെ രാജാവായിരുന്നു.

13ആകാശത്തിനു കീഴിലുള്ള പ്രയത്നങ്ങളെല്ലാം പഠിക്കുന്നതിനും ജ്ഞാനത്തോടെ അപഗ്രഥിക്കുന്നതിനും ഞാൻ ബദ്ധശ്രദ്ധനായിരുന്നു. മാനവരാശിയുടെമേൽ ദൈവം എത്ര ഭീമയായ ഭാരമാണ് വെച്ചിരിക്കുന്നത്!

14സൂര്യനുകീഴിൽ നിറവേറ്റപ്പെടുന്ന എല്ലാം ഞാൻ കണ്ടിട്ടുണ്ട്; അവയെല്ലാം അർഥശൂന്യമാണ്; കാറ്റിനുപിന്നാലെയുള്ള ഓട്ടമാണ്.

15വളഞ്ഞതിനെ നേരേയാക്കാൻ സാധിക്കുകയില്ല;

16ഞാൻ എന്നോടുതന്നെ പറഞ്ഞു: “നോക്കൂ, എനിക്കുമുമ്പേ ജെറുശലേമിൽ ഭരണം നടത്തിയ മറ്റാരെക്കാളും അധികം ജ്ഞാനത്തിൽ ഞാൻ മുന്നേറിയിരിക്കുന്നു. അവരെക്കാളധികം ജ്ഞാനവും പരിജ്ഞാനവും എന്റെ ഹൃദയം സമ്പാദിച്ചിരിക്കുന്നു.”

17പിന്നെ ഞാൻ ജ്ഞാനം ഗ്രഹിക്കാൻ ബദ്ധശ്രദ്ധനായി, അതോടൊപ്പം മതിഭ്രമവും ഭോഷത്വവും. എന്നാൽ ഇതും കാറ്റിനുപിന്നാലെയുള്ള ഓട്ടമാണെന്ന് ഞാൻ പഠിച്ചു.

18ജ്ഞാനം ഏറുന്നതോടെ ശോകവും ഏറുന്നു;

സഭാപ്രസംഗി സഭാപ്രസംഗി 2 →